www.freeslots.la

Sunday 30 March 2014

"നിങ്ങളുടെ ദേവി എന്താ ഇങ്ങനെ ? " - അതിനൊരു മറുപടി

 ഈ അടുത്ത ഇടയ്ക്ക് ഞാൻ വായിച്ച ഒരു ലേഖനമാണ് എന്നെ ഇത് എഴുതാൻ  പ്രേരിപിച്ചത്‌. സാമാന്യം പ്രശസ്തി ഉള്ള ഒരു മാസികയിലാണ് ഞാൻ അത് കണ്ടത്. വിവാദങ്ങളും മറ്റും സൃഷ്ടിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ അതിന്റെ പേര് വെളിപ്പെടുതുനില്ല .തലകെട്ടിലെ ആ ചോദ്യം അതിൽ ഉണ്ടായിരുന്നതാണ്. "നിങ്ങളുടെ ദേവി എന്താ ഇങ്ങനെ ? " ഏഷ്യാനെറ്റ് എന്ന ചാനലിലെ കൈലാസനാഥൻ എന്ന പരമ്പര ജനശ്രദ്ധ ആകർഷിച്ചു നിൽകുന്ന ഒരു സമയം ആണേലോ ഇപ്പോൾ. ഇത് വരെ കാഴ്ച്ചകാർ കാണാത്ത മറ്റൊരു മുഖം - സാധാരണ മനുഷ്യരെ പോലെ ഭഗവാനും ഭാഗവതികും ഒകെ അസൂയയും പിണക്കവും ഉണ്ടെന്ന ഒരു ചിന്താരീതി ഇത് ജനിപ്പിക്കുന്നു . തീർച്ചയായും ഇത് നല്ലൊരു വിപണന തന്ത്രം തന്നെ യാണ്. കാരണം മാധ്യമങ്ങളിലെ പുതുമയെ അവർ യാതൊന്നും ചിന്തികാതെ വരവേൽകുന്നു , ഒരു ദിവസത്തെ  ടെൻഷൻ കുറയികുന്നതിനായി ടി .വി ക്ക് മുന്നിലേക്ക്‌ ഓടി എത്തുമ്പോൾ, അത് പ്രക്ഷേപണം ചെയുന്നത് കാണുക എന്നതല്ലാതെ അതിനെ കുറിച്ച് ദീര്ഖമായി ചിന്തിക്കാൻ ആർക്കും നേരമില്ല . ആയതിന്നാൽ തന്നെ ഭക്തി വെറും വിൽപന ചരക്കായി മാറുന്നത് കാഴ്ചക്കാർ ശ്രദ്ധികുന്നില്ല. ആയതിനാൽ ഭക്തി മൂത്ത് ആളുകൾ രാത്രി 10 മണിക്ക് ഒരു ചാനൽ തന്നെ കാണുമ്പോൾ, മറ്റ്  ചാനലുകളുടെ ആ നേരത്തെ റേറ്റിംഗ് ആ പരിപാടി കാരണം ബാധികപ്പെടും.  ഇപ്പറഞ്ഞ മാസികയിൽ തന്നെ ഇകാര്യം പറയുന്നു. ചാനൽ റേറ്റിംഗ് നെ കുറിച്ചും ഇവർ തന്നെ പറയുന്നു . അതിനാൽ സാമാന്യം ബോധം ഉള്ള ഏതൊരു വായനക്കാരനും മനസിലാകും , ലേഖകന്റെ ആ ചോദ്യത്തിന്റെ ഉദേശം.അദ്ദേഹത്തിന്റെ ആ ലേഖനം വായിക്കുന്ന ഒരാളെങ്കിലും , താൻ ഇത്രയും നാൾ ആരാധിച്ചിരുന്ന ദൈവങ്ങൾ യഥാർത്ഥത്തിൽ ഇത്രയെ ഉള്ളോ എന്ന് ഒരു നിമിഷം എനിക്കും ചിന്തിച്ചാൽ, അവർ 10 മണിക്ക് മറ്റു ചാനലിലെ പരിപാടികളിലേക് ചെക്കേരിയാൽ, അത് തീര്ച്ചയായും ആ എഴുത്തുകാരന്റെയും മറ്റു ചാനലുകളുടെയും വിജയമാണ്. തീര്ച്ചയായും ആ ലേഖനത്തിന്റെ പിറകിൽ അത്തരമൊരു ഉദെഷം മറഞ്ഞു കിടപുടെന്ന് ഞാൻ അതിയായി വിശ്വസിക്കുന്നു , ആ വിശ്വാസം തന്നെയാണ് എന്നെ ഇത് എഴുതുവനും പ്രേരിപ്പിച്ചത്. ഒരു കാര്യം കൂടി ചൂണ്ടി കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു . "കൈലാസനാഥൻ " ആയതു കൊണ്ടാണ് ഇത്തരം ഒരു ലേഖനം അച്ചടിയുടെ മഷി കണ്ടത്, മറ്റേതെങ്കിലും വിഭാഗത്തിലെ ആരെയെങ്കിലും കുറിച്ചാണ് ഇത് വന്നിരുന്നതെങ്കിൽ, ഇപ്പോൾ എന്താകുമായിരുന്നു?? ചെലപ്പോൾ ഒന്നും സംഭാവികുകയില്ലയിരികും ; കാരണം അതിൽ ഒരിക്കലും അച്ചടിയുടെ മഷി പുരളുകയില്ലയിരുന്നു . 
ഇനി അഥവാ അത് പുരണ്ടാൽ ഏതെങ്കിലും പത്രത്തില എങ്കിലും മറ്റൊരു കൈ വെട്ടു കേസ് നമുക്ക് വായിക്കാമായിരുന്നു. ദിവസവും പത്രം വായിക്കുന്നു, ടി വി കാണുന്നു എന്നലാതെ, അതിനെ കുറിച്ച് 90% ആൾക്കാരും ഒന്നും ചിന്തികുന്നില്ല. ഓരോ വാർത്തക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന 1000 അർഥങ്ങൾ ആരും ചികഞ്ഞു നോക്കുന്നില്ല . ഒരു അർത്ഥത്തിൽ അത് തന്നെയാണ് നല്ലത്. കാരണം പണ്ട് വിവേകാനന്ദ സ്വാമി പറഞ്ഞ ഒരു സത്യം ഉണ്ട് , കേരളം ഒരു ഭ്രാന്താലയം തന്നെയാണ് .ഒരിക്കൽ അത്   മതഭ്രാന്തമാരുടെ ആലയം എന്ന് തിരുത്തേണ്ടി വരുമെന്ന് എന്ന് ഞാൻ ആശങ്കപ്പെടുന്നു  ..!
അതല്ല കേരളം എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ, എങ്കിൽ എനികൊരിക്കലും ഇത് എഴുതണ്ടി വരില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു , കൂടാതെ ഞാൻ ഈ എഴുതിയതിനു എതിരെ പ്രതികരണങ്ങലോ വിമർശനങ്ങലോ ഉയരുകയും ഇല്ല. ആദ്യമേ പറഞ്ഞത് പോലെ , ഒരു വിവാദത്തിനോ തർക്കത്തിനോ എനിക്ക് താല്പര്യമില്ല , ആയതിനാൽ നിങ്ങൾക്ക് എന്നോട് പ്രതികരികണം എന്നുണ്ടെങ്കിൽ , വിവേകാനന്ദ സ്വാമി പറഞ്ഞ കൂട്ടത്തിലെ ഒരാളായി കണ്ടു എന്നെ വെറുതെ വിടുക...!

Friday 28 March 2014

*****പൂമ്പാറ്റ*****

പാറി നടക്കും പൂമ്പാറ്റ,
എഴഴകുല്ലൊരു പൂമ്പാറ്റ,
കാടും മേടും ചുറ്റി നടക്കും,
പൂഞ്ചിരക് ഉള്ളൊരു പൂമ്പാറ്റ,
വർണ്ണ ചിറകിൻ പീലികളാൽ,
മോഹമുനർത്തും പൂമ്പാറ്റ,
വർണ്ണ ചിറകിൻ കുപ്പായം,
തുന്നിതന്നവാൻ ആരാണ്?
എന്നോടൊപ്പം പോരാമോ,
എന്നോടൊത് കളിക്കാമോ?
ഇല്ല വരില്ല നീയെങ്കിൽ,
നിന്നോടിനി ഞാൻ മിണ്ടില്ല.

Monday 10 March 2014

ഓര്മ്മകക്കായ്

ഒരു ഓണപുലരിയിലാണ് ആദ്യമായി ഞാന്‍ അവനെ കാണുന്നത്. ആ നാളുകളില്‍ ആണ് സന്തോഷത്തിന്റെ പൂത്തിരികള്‍ എന്റെ മനസ്സില്‍ കൊളുത്താന്‍ ആയി അവന്‍ എന്റെ ജീവിതത്തിലേക് കടന്നു വന്നത്. സുന്ദരമായ ഒരു മുഖത്തിന്റെ ഉടമ ആയതു കൊണ്ടാകാം, ആദ്യ കാഴ്ചയില്‍ തന്നെ അവന്‍ എന്റ്റെ മനസ് കീഴടക്കി. ഇന്നിപോള്‍ അവന്‍ എന്റെ അരികില്‍ ഇല്ല. എങ്കിലും അവന്റെ ഓര്മ്മനകള്‍ ഇപ്പോഴും എന്റെ മനസിനെ ആനന്ദിപികുന്നു. ചന്തു – അതാണ് അവന്റെ പേര്. അവനു ആ പേര് വളരെ അധികം ഇണഗുന്നത് തന്നെ ആയിരുന്നു.
ഞാന്‍ വളര്തിര് യ നായ കുട്ടികളില്‍ ഒന്നാമന്‍ അവന്‍ ആയിരുന്നു.
നല്ല തൂവെള്ള നിറമുള്ള ഒരു പോമരെനിനന്‍ ; അതാണ് ചന്തു.
അതിരാവിലെ പൂക്കളം ഒരുകുന്നതിനായി പുറത്തു ഇറങ്ങിയപ്പോള്‍, മുറ്റത്തെ ചെടി കൂട്ടങ്ങള്‍ ഇടയില്‍ ചുരുണ്ട് കൂടി കിടകുകയായിരുന്നു. തലേദിവസം പെയ്ത മഴയുടെ ഈര്പം , അന്തരീക്ഷത്തില്‍ ആകമാനം ഒരു തണുപ്പ് നില നിര്ത്തി യിരുന്നു. ആ തണുപ്പില്‍, അവന്‍ കിടു കിടെ വിറയികുന്നുണ്ടായിരുന്നു. അന്നവന്‍ നന്നേ ചെറുതായിരുന്നു. നായ്കലോടുള്ള എന്റെ താല്പര്യം ആണോ, അവന്റെ ആ ഓമനത്തം തുളുമ്പുന്ന മുഖമാണോ, അവനെ ദതേടുക്കാന്‍ എന്നെ പ്രേരിപിച്ചത്‌ എന്ന് എനികിന്നും അഞ്ജo. എന്റെ പതുപതുത്ത ഷാളില്‍ പുതപിച്ചു ഞാന്‍ അവനെ എന്നോടൊപ്പം അകത്തേക് കൂട്ടി. അഞ്ചു വര്ഷതങ്ങള്‍ എന്റെ സന്തോഷവും ദുഖവും എന്നോടൊപ്പം പങ്കു വൈകാന്‍ അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഞാന്‍ എന്നും സ്കൂളില്‍ നിന്നും വരുന്നതും കാത്തു അവന്‍ ആ മുറ്റതു തന്നെ ഉണ്ടാകും. ഗേറ്റ്നു പുറത്തു എന്റെ താളവട്ടം കാണുമ്പോള്‍ അവന്‍ വളരെ അദികം സന്തോഷവാനാകും. വാല് പൊക്കി പിടിച്ചു, ചെവികള്‍ ആട്ടി, അവന്‍ എന്നെ വരവെല്കും. ഇന്നിപോള്‍ മറ്റൊരു ഓണപുലരി എന്റെ മുറ്റത്ത്‌ വന്നു നില്കുകമ്പോള്‍, അവന്റെ ഓര്മ്മണകള്‍ എന്റെ മനസ്സില്‍ വേണ്ടും തല പോകുന്നു. പക്ഷെ ഇത്തവണ, സന്തോഷത്തിനു പകരം ദുഖമാണ് എന്റെ മനസ്സില്‍ അവന്റെ ഓര്മ്മ കള്‍ നിറയികുന്നത്. അവന്റെ വരവിനു ശേഷമുള്ള അന്ജമത്തെ ഓണത്തിന്, അവന്‍ എന്നോട് വിട പറഞ്ഞു, എന്നനെകുമായ്; ബസ്‌ മുട്ടിയതായിരുന്നു. എങ്ങനെ അവന്‍ ഗേറിന് പുറത്തു കടന്നു ഇന്ന് ആരും കണ്ടില്ല. അന്നേ ദിവസം അവനെ കാണാതെ ഞാന്‍ വീട്ടില്‍ ആകമാനം തേടി നടന്നു. എങ്ങും കണ്ടില്ല. ഒടുവില്‍ പുറത്തേക് പോകാന് ഗേറ്റ്നു വെളിയില്‍ ഇറങ്ങിയ അച്ഛന്‍ ആണ് ആ ദാരുണമായ കാഴ്ച ആദ്യമായി കണ്ടത്. ചേതന ആറ്റ എന്റെ ചന്തുവിന്റെ ശരിരം; അവന്റെ മുഖം വികൃതമയിരുന്നു. അന്നത്തെ അവന്റെ ആ മുഖം വേണ്ടും ഓര്മോയില്‍ എത്തിയപ്പോള്‍ ഒരു ഇട്ടു കണ്ണീര്‍ കൂടി അവനായി എന്റെ മിഴികള്‍ പൊഴിച്ച്. ചന്തു ഇന്നും ഓര്മ്മകകളില്‍ കൂടിയും, എന്റെ കന്ന്മുന്നില്‍ കൂടിയും നീ ഇന്നും ജീവിക്കുന്നു – അതിനു ശേഷം ഞാന്‍ വാങ്ങിയ എല്ലാ നായകള്ക്കുംക ഒരേ പേരാണ്, നിന്റെ പേര് ചന്തു.

NB: എന്റെ ആദ്യ നായകുട്ടിയുടെ ഓര്മ്വനക്കായ് ഞാന്‍ ഈ കഥ സമര്പിക്കുന്നു.